Sunday, December 17, 2017

ദര്‍സുല്‍ ഹദീസ് 5


عَنْ أَبِي هُرَيْرَةَ رضي اله عنه اَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: أَلَا إِنَّ الدُّنْيَا مَلْعُونَةٌ مَلْعُونٌ مَا فِيهَا إِلَّا ذِكْرُ اللَّهِ وَمَا وَالَاهُ وَعَالِمٌ أَوْ مُتَعَلِّمٌ   
رَوَاهُ الترمذي 

അബൂഹുറൈറ(റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി. അറിയുക, ദുന്‍യാവും അതിലുള്ള വസ്തുക്കളും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അകറ്റപ്പെട്ടതാണ്.അല്ലാഹുവിന്റെ സ്മരണ, അല്ലാഹുവുമായി ഏതെങ്കിലും നിലയില്‍ ബന്ധമുള്ള വസ്തു, പണ്ഡിതന്‍, വിദ്യാര്‍ത്ഥി എന്നിവയൊഴികെ. (തിര്‍മിദി) 

 വിവരണം: അല്ലാഹുവില്‍ നിന്നും അശ്രദ്ധമാക്കുന്ന ഒന്നാണ് ദുന്‍യാവ്. അതിനോടുള്ള താല്‍പര്യം കാരണമായി ധാരാളം സാധുക്കള്‍ അല്ലാഹുവിനെയും ആഖിറത്തിനെയും മറന്നുപോകുന്നതാണ്. അതുകൊണ്ട് ദുന്‍യാവ് അത്യന്തം നിന്ദ്യമാണ്. അല്ലാഹുവിന്റെ വിശാലമായ അനുഗ്രഹത്തില്‍ അതിന് യാതൊരു പങ്കുമില്ല. എന്നാല്‍ അല്ലാഹുവിന്റെ സ്മരണയും അവനുമായി ബന്ധമുള്ള വസ്തുക്കളും വിശിഷ്യാ ദീനീവിജ്ഞാനം വഹിച്ചവരും അത് പഠിക്കുന്നവരും അല്ലാഹുവിന്റെ കാരുണ്യത്തിന് പാത്രീഭൂതരാണ്.
 ചുരുക്കത്തില്‍ അല്ലാഹുവുമായോ ദീനുമായോ നേരിട്ടോ അല്ലാതെയോ ബന്ധമുള്ള കര്‍മ്മങ്ങളും വസ്തുക്കളും മാത്രമാണ് അല്ലാഹുവിന്റെ കാരുണ്യത്തിന് അര്‍ഹമായ വസ്തുക്കള്‍.അല്ലാഹുവും ദീനുമായി യാതൊരു ബന്ധവുമില്ലാത്ത വെറും ദുന്‍യാവുമായി മാത്രം ബന്ധമുള്ള വസ്തുക്കള്‍ എല്ലാം അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അകന്നതും ശാപത്തിന് അര്‍ഹവുമാണ്. ഇത്തരുണത്തിന് അല്ലാഹുവിന്റെ സ്മരണയുമായോ അല്ലാഹുവുമായോ ദീനീ അറിവുമായോ ഒരു ബന്ധവുമില്ലെങ്കില്‍ അത് കാരുണ്യത്തിന് അര്‍ഹതയില്ലാത്തതും ശാപത്തിന് യോഗ്യവുമാണ്.

                                                                              (അവലംബം: മആരിഫുല്‍ ഹദീസ് പേജ്: 277,278)



ദർസുൽ ഹദീസ്  pdf ഫയലുകൾ ഡൗൺലോഡ് ചെയ്യാം.

No comments:

Post a Comment

ദര്‍സുല്‍ ഹദീസ് 6

عن عائشة رضي الله عنها قالت :سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ هَذِهِ الْآيَةِ : ( وَالَّذِينَ يُؤْتُونَ...