Monday, November 13, 2017

ദര്‍സുല്‍ ഹദീസ് 3



 عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لا تَغْبِطَنَّ فَاجِرًا بِنِعْمَةٍ , 
فَإِنَّكَ لا تَدْرِي مَا هُوَ لاقٍ بَعْدَ مَوْتِهِ , إِنَّ لَهُ عِنْدَ اللَّهِ قَاتِلا لا يَمُوتُ رواه البغوي في شرح السنة

അബൂഹുറൈറ (റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി: ഒരുഅക്രമി (നിഷേധി അല്ലെങ്കില്‍ പാപി) ക്ക് ലഭിച്ച ഏതെങ്കിലും അനുഗ്രഹത്തില്‍ നീ അസൂയപ്പെടരുത്. കാരണം മരണശേഷം അവന്‍ കണ്ടുമുട്ടുന്ന പ്രയാസങ്ങളെ നീ അറിയുകയില്ല. അല്ലാഹുവിന്റെയടുക്കല്‍ (പരലോകത്ത്) അവനായി ഒരിക്കലും മരിക്കാത്ത ഒരു കൊലയാളിയുണ്ട്. (ഈ ഹദീസിനെ അബൂഹുറൈറ (റ)വില്‍ നിന്നും നിവേദനം ചെയ്ത അബ്ദുല്ലാഹിബ്‌നു അബീമര്‍യം പറയുന്നു). കൊലയാളി എന്നത് കൊണ്ട് റസൂലുല്ലാഹി  ഉദ്ദേശിച്ചത് നരകാഗ്നിയെയാണ് (എന്നെന്നും നരകത്തില്‍ കഴിയേണ്ട ഒരുവന് ലഭിച്ച താല്‍ക്കാലികമായ അനുഗ്രഹങ്ങളില്‍ അസൂയപ്പെടുന്നത് എത്ര വലിയ മണ്ടത്തരമാണ്).(ശറഹുസ്സുന്ന).

           വിവരണം: സമ്പല്‍സമൃദ്ധമായ ജീവിതം നയിക്കുന്ന നിഷേധികളെ കാണുമ്പോള്‍ ദുന്‍യാവില്‍ പ്രയാസങ്ങളനുഭവിച്ച് കഴിയുന്ന അല്ലാഹുവിന്റെ സദ്‌വൃത്തനായ ഒരു ദാസന്റെ ഹൃദയത്തില്‍ ശൈത്വാന്‍ പല ദുര്‍ബോധനങ്ങളും നടത്താറുണ്ട്. അത് കാരണമായി ഏറ്റവും കുറഞ്ഞത് അവന്റെ ഹൃദയത്തില്‍ അസൂയ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. എന്നാലത് അല്ലാഹുവിനോടുള്ള വലിയ നന്ദികേടാണ്. സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും സ്വീകരിക്കാത്തതിന്റെ പേരില്‍ പരലോകത്ത് എന്നെന്നും നരകത്തില്‍ കഴിയേണ്ടവര്‍ക്ക് ദുന്‍യാവില്‍ ലഭിച്ച കുറഞ്ഞ അനുഗ്രഹങ്ങള്‍ കണ്ട് സത്യവിശ്വാസികള്‍ അസൂയപ്പെടരുതെന്ന് റസൂലുല്ലാഹി (സ)  ഉണര്‍ത്തുന്നു. കാരണം അവര്‍ക്ക് ലഭിച്ച സുഖ-സന്തോഷങ്ങള്‍ കഴുവിലേറ്റാന്‍ വിധിക്കപ്പെട്ടവന്റെ അന്ത്യാഭിലാഷങ്ങള്‍ സാധിച്ചുകൊടുക്കുന്നത് പോലെ മാത്രമാണ്. നബിമാര്‍ മുഖേന അല്ലാഹു അറിയിച്ച പരലോക യാഥാര്‍ത്ഥ്യങ്ങളില്‍ ഉറച്ച വിശ്വാസമുള്ളവര്‍ സത്യനിഷേധികള്‍ക്ക് ലഭിച്ച ഭൗതികാനുഗ്രഹങ്ങളില്‍ അസൂയപ്പെടാതെ ദുഷിച്ച അന്ത്യത്തില്‍ നിന്നും തങ്ങളെ രക്ഷപെടുത്തിയ അല്ലാഹുവിനെ സ്തുതിച്ച്് കൊണ്ടിരിക്കുന്നതാണ്. ധിക്കാരികളായ സുഖലോലുപന്മാരെ കാണുമ്പോള്‍ അറിയാതെ അവരുടെ നാവില്‍ നിന്നും അല്ലാഹുവിനുള്ള ശുക്‌റും പ്രയാസങ്ങളില്‍ അകപ്പെടുന്നവരെ കാണുമ്പോള്‍ റസൂലുല്ലാഹി (സ) ചെയ്തിരുന്ന താഴെയുള്ള ദുആയും വന്നിരുന്നു.

 الحمد لله الذي عافاني مما ابتلاكَ به ، وفضَّلني على كثير ممن خلق تفضيلا

അര്‍ത്ഥം: അല്ലാഹുവിനാകുന്നു സര്‍വ്വസ്തുതിയും. അവന്‍ നിന്നെ പരീക്ഷിച്ച കാര്യങ്ങളില്‍ നിന്നും എന്നെ സുരക്ഷിതനാക്കി. അവന്‍ എന്നെ ധാരാളം സൃഷ്ടികളേക്കാളും ശ്രേഷ്ഠനാക്കി.

                                                            (അവലംബം: മആരിഫുല്‍ ഹദീസ് പേജ്: 318,319)

ദർസുൽ ഹദീസ്  pdf ഫയലുകൾ ഡൗൺലോഡ് ചെയ്യാം.


No comments:

Post a Comment

ദര്‍സുല്‍ ഹദീസ് 6

عن عائشة رضي الله عنها قالت :سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ هَذِهِ الْآيَةِ : ( وَالَّذِينَ يُؤْتُونَ...