Monday, December 25, 2017

ദര്‍സുല്‍ ഹദീസ് 6


عن عائشة رضي الله عنها قالت :سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ هَذِهِ الْآيَةِ : ( وَالَّذِينَ يُؤْتُونَ مَا آتَوْا وَقُلُوبُهُمْ وَجِلَةٌ ) قَالَتْ عَائِشَةُ : أَهُمْ الَّذِينَ يَشْرَبُونَ الْخَمْرَ وَيَسْرِقُونَ ؟ قَالَ : لَا يَا بِنْتَ الصِّدِّيقِ ! وَلَكِنَّهُمْ الَّذِينَ يَصُومُونَ وَيُصَلُّونَ وَيَتَصَدَّقُونَ وَهُمْ يَخَافُونَ أَنْ لَا يُقْبَلَ مِنْهُمْ أُولَئِكَ الَّذِينَ 
يُسَارِعُونَ فِي الْخَيْرَاتِ رواه الترمذي 

   ആഇശാ റ വിവരിക്കുന്നു.മനസ്സുകൾ പേടിച്ചുവിറച്ചവരായ നിലയിൽ അവർ ദാനം ചെയ്യുന്നവരാകുന്നു എന്ന ആയത്തിനെക്കുറിച്ച് ഞാൻ റസൂലുല്ലാഹി (സ) യോട് ചോദിച്ചു. അവർ മദ്യപാനികളും മോഷ്ടാക്കളുമാണോ റസൂലുല്ലാഹി (സ) അരുളി. സിദ്ദീഖിന്റെ മകളേ അല്ല മറിച്ച് നോമ്പനുഷ്ഠിക്കുകയും നമസ്കരിക്കുകയും ദാനധർമ്മങ്ങൾ നൽകുകയും ചെയ്യുന്നതോടൊപ്പം അവരുടെ ഈ നന്മകൾ സ്വീകരിക്കപ്പെടാതെ തള്ളപ്പെടുമോ എന്ന് ഭയക്കുന്ന വിനീത ദാസന്മാരണവർ. നന്മകളിലേക്ക് വേഗത്തിൽ ഓടിയടുക്കുന്നവർ അവർ തന്നെയാണ്.തിർമിദി, ഇബ്നുമാജ

വിവരണം:പരിശുദ്ധഖുർആനിലെ മുഅ്മിനൂൻ സൂറത്തിൽ നന്മകളിലേക്ക് വേഗത്തിൽ മുന്നേറുന്ന സൗഭാഗ്യവാന്മാരെക്കുറിച്ച് വിവരിക്കുന്നുണ്ട്. മനസ്സുകൾ ഭയന്നുവിറച്ചവരായ നിലയിൽ അവർ ദാനധർമ്മങ്ങൾ ചെയ്യുന്നവരാണ്. എന്നതാണ് അതിലെ ഒരു വിശേഷണം. ആഇശ സിദ്ദീഖഃ റ ഈ ആയത്തിനെക്കുറിച്ച് റസൂലുല്ലാഹി (സ) യോട് ചോദിച്ചു. ദുഷ്പ്രേരണ നിമിത്തം പാപങ്ങൾ പ്രവർത്തിക്കുകയും അതിന് ശേഷം പടച്ചവനെ ഭയന്ന് കഴിയുകയും ചെയ്യുന്നവരാണോ ഇതുകൊണ്ടുള്ള വിവക്ഷ?
റസൂലുല്ലാഹി (സ) മറുപടി അരുളി അവരല്ല മറിച്ച് നന്മകളിൽ നിരതരായ വിനീതദാസന്മാരാണ് അതുകൊണ്ടുള്ള ഉദ്ദേശം. നമസ്കാരം, നോമ്പ്,  സകാത്ത് മുതലായ സൽകർമ്മങ്ങൾ അനുഷ്ഠിക്കുന്നതോടൊപ്പം തങ്ങളുടെ ഈ കർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകാര്യമാകുമോ എന്ന ഭയാശങ്കകളിൽ കഴിഞ്ഞുകൂടുന്നവരാണവർ. തുടർന്ന് അരുളി: മനസ്സിലെ ഈ ചിന്തയും ഭയവും അന്തിമവിജയത്തിൽ കൊണ്ടെത്തിക്കുന്നു.
  അല്ലാഹുവിന്റെ ഗൗരവവും ധന്യതയും അത്യന്തം ഭയക്കേണ്ടതാണെന്നും എത്ര വലിയ ഇബാദത്തുകൾ അനുഷ്ഠിച്ചാലും സമാധാനപ്പെട്ടിരിക്കരുതെന്നും എന്റെ എന്തെങ്കിലും വീഴ്ചകൾ കാരണം എന്റെ നന്മകൾ മുഖത്തേക്ക് തന്നെ തിരിച്ച് എറിയപ്പെടുമോ എന്ന ഭയം നിലനിറുത്തണമെന്നും ഈ ഹദീസ് ഉണർത്തുന്നു. മനസ്സിനകത്തെ ഈ ഭയത്തിനനുസരിച്ച് ദാസൻ വിജയമോക്ഷങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതാണ്.

ദർസുൽ ഹദീസ്  pdf ഫയലുകൾ ഡൗൺലോഡ് ചെയ്യാം.

Sunday, December 17, 2017

ദര്‍സുല്‍ ഹദീസ് 5


عَنْ أَبِي هُرَيْرَةَ رضي اله عنه اَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: أَلَا إِنَّ الدُّنْيَا مَلْعُونَةٌ مَلْعُونٌ مَا فِيهَا إِلَّا ذِكْرُ اللَّهِ وَمَا وَالَاهُ وَعَالِمٌ أَوْ مُتَعَلِّمٌ   
رَوَاهُ الترمذي 

അബൂഹുറൈറ(റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി. അറിയുക, ദുന്‍യാവും അതിലുള്ള വസ്തുക്കളും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അകറ്റപ്പെട്ടതാണ്.അല്ലാഹുവിന്റെ സ്മരണ, അല്ലാഹുവുമായി ഏതെങ്കിലും നിലയില്‍ ബന്ധമുള്ള വസ്തു, പണ്ഡിതന്‍, വിദ്യാര്‍ത്ഥി എന്നിവയൊഴികെ. (തിര്‍മിദി) 

 വിവരണം: അല്ലാഹുവില്‍ നിന്നും അശ്രദ്ധമാക്കുന്ന ഒന്നാണ് ദുന്‍യാവ്. അതിനോടുള്ള താല്‍പര്യം കാരണമായി ധാരാളം സാധുക്കള്‍ അല്ലാഹുവിനെയും ആഖിറത്തിനെയും മറന്നുപോകുന്നതാണ്. അതുകൊണ്ട് ദുന്‍യാവ് അത്യന്തം നിന്ദ്യമാണ്. അല്ലാഹുവിന്റെ വിശാലമായ അനുഗ്രഹത്തില്‍ അതിന് യാതൊരു പങ്കുമില്ല. എന്നാല്‍ അല്ലാഹുവിന്റെ സ്മരണയും അവനുമായി ബന്ധമുള്ള വസ്തുക്കളും വിശിഷ്യാ ദീനീവിജ്ഞാനം വഹിച്ചവരും അത് പഠിക്കുന്നവരും അല്ലാഹുവിന്റെ കാരുണ്യത്തിന് പാത്രീഭൂതരാണ്.
 ചുരുക്കത്തില്‍ അല്ലാഹുവുമായോ ദീനുമായോ നേരിട്ടോ അല്ലാതെയോ ബന്ധമുള്ള കര്‍മ്മങ്ങളും വസ്തുക്കളും മാത്രമാണ് അല്ലാഹുവിന്റെ കാരുണ്യത്തിന് അര്‍ഹമായ വസ്തുക്കള്‍.അല്ലാഹുവും ദീനുമായി യാതൊരു ബന്ധവുമില്ലാത്ത വെറും ദുന്‍യാവുമായി മാത്രം ബന്ധമുള്ള വസ്തുക്കള്‍ എല്ലാം അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അകന്നതും ശാപത്തിന് അര്‍ഹവുമാണ്. ഇത്തരുണത്തിന് അല്ലാഹുവിന്റെ സ്മരണയുമായോ അല്ലാഹുവുമായോ ദീനീ അറിവുമായോ ഒരു ബന്ധവുമില്ലെങ്കില്‍ അത് കാരുണ്യത്തിന് അര്‍ഹതയില്ലാത്തതും ശാപത്തിന് യോഗ്യവുമാണ്.

                                                                              (അവലംബം: മആരിഫുല്‍ ഹദീസ് പേജ്: 277,278)



ദർസുൽ ഹദീസ്  pdf ഫയലുകൾ ഡൗൺലോഡ് ചെയ്യാം.

ദര്‍സുല്‍ ഹദീസ് 6

عن عائشة رضي الله عنها قالت :سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ هَذِهِ الْآيَةِ : ( وَالَّذِينَ يُؤْتُونَ...